Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കാനുറച്ച് ആഴ്സണല്‍ എഫ്സിയുടെ മുന്നേറ്റം. 30-ാം റൗണ്ടില്‍ ബ്രൈറ്റണിനെ എവേ പോരാട്ടത്തില്‍ 1-0ന് ആഴ്സണല്‍ കീഴടക്കി.
ഒമ്പതാം മിനിറ്റില്‍ ബുകായൊ സാക നേടിയ ഗോളിലായിരുന്നു പീരങ്കിപ്പടയുടെ ജയം. മൈക്കല്‍ ആര്‍ടെറ്റയുടെ ശിക്ഷ്യന്മാര് ഇതോടെ 2025-26 സീസണില്‍ 30 മത്സരങ്ങളില്‍നിന്ന് 67 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. സീസണില്‍ ആഴ്സണലിന്റെ 20-ാം ജയമാണ്.
ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയുമായുള്ള പോയിന്റ് വ്യത്യാസം ആഴ്സണല്‍ ഏഴാക്കി ഉയര്‍ത്തി.
മാഞ്ചസ്റ്റര്‍ സിറ്റി, യുണൈറ്റഡ്
ഹോം മത്സരത്തില്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിക്കു കുടുക്ക്. തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് 2-2നു മാഞ്ചസ്റ്റര്‍ സിറ്റി സമനിലയില്‍ പിരിഞ്ഞു.29 മത്സരങ്ങളില്‍നിന്ന് 60 പോയിന്റാണ് ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക്.
പത്തു പേരുമായി രണ്ടാം പകുതി മുഴുവന്‍ പോരാടിയ ന്യൂകാസില്‍ യുണൈറ്റഡ് 2-1ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിയെ കീഴടക്കി. 45+1-ാം മിനിറ്റില്‍ ജേക്കബ് റാംസി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായശേഷമായിരുന്നു ന്യൂകാസിലിന്റെ രണ്ട് ഗോളും.
ജയത്തോടെ 29 മത്സരങ്ങളില്‍നിന്ന് 51 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടേബിളില്‍ മൂന്നാം സ്ഥാനത്തെത്തി.
പെഡ്രോ ഹാട്രിക്
ജാവൊ പെഡ്രോയുടെ ഹാട്രിക്കിലൂടെ ചെല്‍സി എഫ്സി എവേ പോരാട്ടത്തില്‍ 4-1ന് ആസ്റ്റണ്‍ വില്ലയെ തകര്‍ത്തു. 29 മത്സരങ്ങളില്‍നിന്ന് 51 പോയിന്റുമായി ആസ്റ്റണ്‍ വില്ല നാലാം സ്ഥാനത്തും 48 പോയിന്റുമായി ചെല്‍സി അഞ്ചാം സ്ഥാനത്തുമാണ്.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ നിര്‍ണായക പോരാട്ടത്തില്‍ ആഴ്സണല്‍ എഫ്സിക്കു ജയം. ഹോം ഗ്രൗണ്ടില്‍ ആഴ്സണല്‍ 2-1ന് ചെല്‍സി എഫ്സിയെ തോല്‍പ്പിച്ചു.
മറ്റു മത്സരങ്ങളില്‍ ഫുള്‍ഹാം 2-1ന് ടോട്ടന്‍ഹാമിനെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-1ന് ക്രിസ്റ്റല്‍ പാലസിനെയും കീഴടക്കി. ബ്രൈറ്റണ് ഇതേ വ്യത്യാസത്തില്‍ നോട്ടിംഗ്ഹാമിനെയും തോല്‍പ്പിച്ചു.
ലീഗില്‍ 29 മത്സരങ്ങളില്‍നിന്ന് 64 പോയിന്റുമായി ആഴ്സണല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി (59), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (51) ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ പോയിന്റ് പട്ടികയുടെ തലപ്പത്തുള്ള ആഴ്സണല്‍ എഫ്സിയുടെ പിടി അയയുന്നു.
വോള്‍വര്‍ഹാംടണ്‍ വാണ്ടറേഴ്സിന് എതിരായ എവേ പോരാട്ടത്തില്‍ സ്റ്റോപ്പേജ് ടൈം ഗോളില്‍ ഗണ്ണേഴ്സ് 2-2ന്റെ സമനിലയില്‍ കുടുങ്ങി. രണ്ടു ഗോളിന്റെ ലീഡ് നേടിയശേഷമാണ് ആഴ്സണലിന്റെ സമനില.
27 മത്സരങ്ങളില്‍നിന്ന് 58 പോയിന്റുമായി ആഴ്സണല്‍ എഫ്സി ഒന്നാം സ്ഥാനത്ത് തുടരുന്നു. 26 മത്സരങ്ങളില്‍നിന്ന് 53 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.
Sports
ലണ്ടന്‍: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോളില്‍ ആഴ്സണല്‍ എഫ്സി അഞ്ചാം റൗണ്ടില്‍.
നാലാം റൗണ്ടില്‍ വിഗാന് അത്ലറ്റിക്കിനെ മറുപടിയില്ലാത്ത നാലു ഗോളിനു തകര്‍ത്താണ് ഗണ്ണേഴ്സിന്റെ മുന്നേറ്റം.
നോനി മദുകെ (11), ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി (18), ഗബ്രിയേല്‍ ജീസസ് (27) എന്നിവര്‍ ആഴ്സണലിനായി ലക്ഷ്യംകണ്ടു. ഇതിനിടെ ജാക്ക് ഹണ്ടിന്റെ (23) സെല്‍ഫ് ഗോളും എത്തി.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ 2025-26 സീസണ് കിരീടത്തിലേക്കു കുതിക്കുന്ന ആഴ്സണല്‍ എഫ്സിക്കു സമനില കുടുക്ക്.
ബ്രെന്റ്ഫോഡ് 1-1ന് ആഴ്സണലിനെ തളച്ചു. ലീഗിൽ ഒന്നാമതുള്ള ആഴ്സണലിന് 57ഉം രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് 53ഉം പോയിന്റാണ്.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കരുത്തരായ ആഴ്സണല്‍ എഫ്സിയും ലിവര്‍പൂള്‍ എഫ്സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാനാവാതെയാണ് ആഴ്സണല്‍ പോയിന്റ് പങ്കുവച്ചത്.
സ്റ്റോപ്പേജിൽ കൈയാങ്കളി
മത്സരത്തിന്റെ സ്റ്റോപ്പേജ് ടൈമില്‍ (90+3) ആഴ്സണലിന്റെ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വീണുകിടന്ന ലിവര്‍പൂളിന്റെ പ്രതിരോധക്കാരന് കൊണോര്‍ ബ്രാഡ്ലിയുടെ ശരീരത്തില്‍ പന്ത് കൊണ്ടിട്ടതിനെത്തുടര്‍ന്ന് ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ലിവര്‍പൂളിന്റെ കോര്‍ണറിനു സമീപത്തുവച്ച് മാര്‍ട്ടിനെല്ലി ചേസ് ചെയ്യാന്‍ തുടങ്ങിയ പന്ത് പുറത്തേക്കടിച്ച് ക്ലിയര്‍ ചെയ്ത ബ്രാഡ്ലിയുടെ കാലിനു പരിക്കേറ്റു. ലിവര്‍പൂള്‍ താരം വീണുകിടന്ന് പരിക്ക് അഭിനയിച്ച് സമയം കളയുകയാണെന്നധാരണയില് മാര്‍ട്ടിനെല്ലി പന്ത് എടുത്ത് അയാളുടെ ദേഹത്തിട്ടു.
വീണുകിടക്കുകയായിരുന്ന ബ്രാഡ്ലിയെ ലൈനിനു പുറത്തേക്ക് തള്ളിമാറ്റാന്‍ മാര്‍ട്ടിനെല്ലി ശ്രമിച്ചു. ഇതോടെ ലിവര്‍പൂള്‍ കളിക്കാരായ മക് അല്ലിസ്റ്റര്‍, ഡൊമിനിക് സൊബോസ്ലായ് തുടങ്ങിയവര്‍ രംഗത്തെത്തി മാര്‍ട്ടിനെല്ലിയെ തള്ളിത്തെറിപ്പിച്ചു. ബ്രാഡ്ലിയെ മെഡിക്കല്‍ സംഘം സ്ട്രെച്ചറിലാണ് മൈതാനത്തിനു പുറത്തേക്കു കൊണ്ടുപോയത്.
ചുവപ്പ് കാര്‍ഡ് ലഭിക്കാനുള്ള കുറ്റം മാര്‍ട്ടിനെല്ലി ചെയ്തതെന്ന് ഫുട്ബോള്‍ നിരീക്ഷകര്‍ പിന്നീടു വ്യക്തമാക്കി. സംഭവത്തില്‍ ആഴ്സണല്‍ താരത്തിന് മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. ബ്രാഡ്ലിക്ക് ക്ഷമാപണ സന്ദേശമയച്ചതായി മാര്‍ട്ടിനെല്ലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ആദ്യ പകുതിയില്‍ ബ്രാഡ്ലിയുടെ കിടിലന്‍ ഷോട്ട് ആഴ്സണലിന്റെ പോസ്റ്റില്‍ ഇടിച്ചു തെറിച്ചിരുന്നു.
ലീഗില്‍ 21 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 49 പോയിന്റുമായി ആഴ്സണല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി (43), ആസ്റ്റണ്‍ വില്ല (43), ലിവര്‍പൂള്‍ (35) ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
Sports
ലണ്ടന്‍: ഇക്വഡോറിയന്‍ കൗമാര ഇരട്ടകളായ എഡ്വിന് ക്വിന്റെറോയും ഹോള്‍ഗര്‍ ക്വിന്റെറോയും ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ എഫ്സിയുമായി കരാറിൽ. ഇരുവരുമായി കാരാർ ഒപ്പിട്ടെങ്കിലും 2027 ഓഗസ്റ്റില്‍ 18 വയസ് പൂര്‍ത്തിയാകുന്നതോടെ മാത്രമേ ഇത് ഔദ്യോഗികമായി പ്രാബല്യത്തില്‍ വരുകയുള്ളൂ.
ക്വിന്റെറോ ഇരട്ടകളുമായി ഒപ്പുവച്ച വിവരം ആഴ്സണല്‍ എഫ്സിയാണ് അറിയിച്ചത്.
16 കാരായ ക്വിന്റെറോ സഹോദരന്മാര് കരാര്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനായി ഈ ആഴ്ച ലണ്ടില്‍ എത്തിയിരുന്നു.
അതേസമയം, കരാര്‍ തുകയെക്കുറിച്ചുള്ള വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. നെക്സ്റ്റ് ജനറേഷന് താരങ്ങളെ കണ്ടെത്തുക എന്ന ഗണ്ണേഴ്സിന്റെ നീക്കത്തിന്റെ ഭാഗമായാണ് ക്വിന്റെറോ ഇരട്ടകള്‍ ലണ്ടനില്‍ എത്തിയത്.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രമീയര്‍ ലീഗ് ഫുട്ബോള്‍ 2025-26 സീസണില്‍ ആഴ്സണല്‍ എഫ്സിക്കു 10-ാം ജയം. ഹോം മത്സരത്തില്‍ ഗണ്ണേഴ്സ് 2-0ന് ബ്രെന്റ്ഫോഡിനെ കീഴഠക്കി. മൈക്കല്‍ മെറിനോ (11), ബുകായോ സാക്ക (90+1) എന്നിവരായിരുന്നു ആഴ്സണലിനായി ഗോള്‍ നേടിയത്. 33 പോയിന്റുമായി ആഴ്സണല്‍ ലീഗിന്റെ തലപ്പത്തു തുടരുന്നു. 28 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.
ചെല്‍സി, ലിവര്‍പൂള്‍
അതേസമയം, എവേ പോരാട്ടത്തില്‍ ചെല്‍സി എഫ്സി 1-3ന് ലീഡ്സ് യുണൈറ്റഡ് എഫ്സിക്കു മുന്നില്‍ തോല്‍വി വഴങ്ങി. നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ എഫ്സിയുടെ കഷ്ടകാലം തുടരുന്നു. ഹോം മത്സരത്തില്‍ ലിവര്‍പൂളിനെ 1-1ന് സണ്ടര്‍ലന്‍ഡ് സമനിലയില്‍ തളച്ചു. 23 പോയിന്റുമായി സണ്ടര്‍ലന്‍ഡ് ആറാം സ്ഥാനത്തും 22 പോയിന്റുമായി ലിവര്‍പൂള്‍ എട്ടാമതുമാണ്. ചെല്‍സി (24) നാലാം സ്ഥാനത്തുണ്ട്.